Malayalam Latest News

റോബിൻ ബസിന് ആശ്വാസം; പെര്‍മിറ്റ് റദ്ദാക്കിയ നടപടി ഹൈക്കോടതി മരവിപ്പിച്ചു

കൊച്ചി: റോബിന്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയ മോട്ടോർ വാഹന വകുപ്പ് നടപടി ഹൈക്കോടതി മരവിപ്പിച്ചു. ഡിസംബർ 18 വരെയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പെർമിറ്റ് കാലാവധി അവസാനിച്ചെന്ന സർക്കാർ വാദത്തിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്ന് കോടതി പറഞ്ഞു. ബസ് പിടിച്ചെടുക്കുകയാണെങ്കിൽ പിഴ ഈടാക്കി വിട്ടുനൽകണമെന്നും ഹൈക്കോടതി വ്യക്തമാക്കി.തുടർച്ചയായ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി ഗതാഗത സെക്രട്ടറി കെ മനോജ് കുമാർ ആണ് റോബിന്‍ ബസിന്റെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റദ്ദാക്കി ഉത്തരവിറക്കിയത്. മോട്ടോർ വാഹന വകുപ്പിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ 2023ലെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റൂൾസ് ചൂണ്ടിക്കാട്ടിയായിരുന്നു ബസിനെതിരെയുള്ള നടപടി.നിയമലംഘനങ്ങൾ ഇനിയും ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ കൂടിയാണ് നടപടിയെന്നുമായിരുന്നു ഗതാഗത സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കിയത്. പത്തനംതിട്ട – കോയമ്പത്തൂർ സർവീസിനിടെ കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ റാന്നിയിൽവെച്ച് റോബിൻ ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തിരുന്നു. ഹൈക്കോടതി വിധി നിലനിൽക്കെ റോബിൻ ബസ് കൂടുതൽ പെർമിറ്റ് ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.കോഴിക്കോട് സ്വദേശിയായ കിഷോർ എന്ന ആളുടെ പേരിലാണ് ബസിന്റെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ്. ബസിന്റെ നടത്തിപ്പ് ചുമതല പാലാ ഇടമറുക് സ്വദേശി ബേബി ഗിരീഷിനാണ്. നിയമങ്ങൾ പാലിച്ചാണ് തങ്ങൾ സർവീസ് നടത്തിയതെന്നാണ് കിഷോർ കോടതിയിൽ വ്യക്തമാക്കിയത്.

Leave A Reply

Your email address will not be published.