Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

കാസർകോട് – തിരുവനന്തപുരം ഏഴുമണിക്കൂർ യാത്ര, സിഗ്നലുകളില്ലാത്ത ദേശീയപാത

തിരുവനന്തപുരം: ദേശീയപാത 66 വികസനം പൂർത്തിയാകുന്നതോടെ സംസ്ഥാനത്ത് ഒരുങ്ങുന്നത് സിഗ്നലുകളില്ലാത്ത ദേശീയപാത. തലപ്പാടി മുതൽ തിരുവനന്തപുരം വരെ സിഗ്നലുകളില്ലാതെയാണ് റോഡ് നിർമാണം. 603 കിലോമീറ്റർ ദൈർഘ്യത്തിലാണ് സിഗ്നലുകളില്ലാതെ പ്രധാന പാതയൊരുങ്ങുന്നത്. ഇതോടെ ദേശീയപാത വഴിയുള്ള യാത്ര സുന്ദരമാകും. കേരളത്തിന്‍റെ ഒരറ്റത്ത് നിന്ന് മറ്റേയറ്റത്തേക്ക് വേഗത്തിൽ എത്താൻ കഴിയുന്ന രീതിയിലാണ് ദേശീയപാത വരുന്നത്.ദേശീയപാത 66ൽ കഴക്കൂട്ടംമുതൽ മുക്കോലവരെയുള്ള ഭാഗത്തു മാത്രമാകും സിഗ്നൽ ഉണ്ടാകുക. മറ്റിടങ്ങളിൽ റോഡ് മുറിച്ചുകടക്കാൻ അടിപ്പാതകൾ നിർമിച്ചിട്ടുണ്ട്. പ്രധാന സ്ഥലങ്ങൾ ബന്ധിപ്പിക്കുന്നത് അടിപ്പാതകളിലൂടെ തന്നെയാണ് ദേശീയപാതയിലെ ബ്ലാക്ക് സ്പോട്ടുകൾ ഒഴിവാക്കി അപകങ്ങൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് അടിപ്പാതകൾ നിർമിക്കുന്നത്.നാന്നൂറിലധികം അടിപ്പാതകളാണ് ദേശീയപാതയിൽ നിർമിക്കുന്നത്. ചിലയിടങ്ങളിൽ ഒരു കിലോമീറ്ററിനുള്ളിൽ മൂന്ന്‌ അടിപ്പാതകൾ വരെ നിർമിക്കുന്നുണ്ടെന്നാണ് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. കാൽനടക്കാർക്ക് മറുവശത്തെത്താൻ നടപ്പാതകളുമുണ്ടാകും. ദേശീയപാത നിർമാണം പൂർത്തിയാകുന്നതോടെ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് ഏഴുമണിക്കൂറിൽ എത്താൻ കഴിയും.12 ടോൾബൂത്തുകളാണ് ദേശീയപാത 66ൽ വരുന്നത്. സർവീസ് റോഡിൽനിന്ന് മെയിൻ റോഡിലേക്ക് വാഹനങ്ങൾക്ക് കയറാനും തിരിച്ചിറങ്ങാനുമുള്ള സ്റ്റോറേജ് ലൈനുകൾ ഉണ്ടാകില്ല. സർവീസ് റോഡ് വഴി മാത്രമേ പ്രധാന റോഡിലേക്ക് കടക്കാൻകഴിയൂ. 2025ൽ പൂർണമായി ഗതാഗത യോഗ്യമാക്കുന്ന രീതിയിലാണ് ദേശീയപാത നിർമാണം പുരോഗമിക്കുന്നത്.

Leave A Reply

Your email address will not be published.