Malayalam Latest News

പാർലമെൻ്റിൽ ‘രാമരാജ്യം’ ചർച്ചയാകും? പ്രമേയം അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ, എംപിമാർക്ക് വിപ്പ് നൽകി ബിജെപി

ന്യൂഡൽഹി: ബജറ്റ് സമ്മേളനത്തിൻ്റെ അവസാന ദിവസമായ ഇന്ന് പാർലമെൻ്റിൽ

അയോധ്യയിലെ രാമക്ഷേത്രവും പ്രാണപ്രതിഷ്ഠയും ചർച്ചയാകും. രാജ്യം ലോക്സഭ

തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നതിനു മുന്നോടിയായുള്ള അവസാന സിറ്റിങ്ങാണ്

പാർലമെൻ്റിൻ്റെ ഇരുസഭകളിലും ഇന്ന് നടക്കുന്നത്. അയോധ്യയിൽ രാമക്ഷേത്രം

യാഥാർഥ്യമായതോടെ ‘രാമരാജ്യ’വുമായി ബന്ധപ്പെട്ട ചർച്ചകളാകും ഭരണകക്ഷിയായ

ബിജെപി സഭയിൽ നടത്തുകയെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇരുസഭകളെയും അഭിസംബോധന ചെയ്തേക്കും.അയോധ്യയിൽ നിർമിച്ച

രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് വിജയകരമായി പൂർത്തിയാക്കിയതിൽ

കേന്ദ്രസർക്കാർ പാർലമെൻ്റിൻ്റെ ഇരു സഭകളിലും പ്രമേയം അവതരിപ്പിക്കും. ബിജെപി

എംപിമാരായ സത്യപാൽ സിങ്ങ്, പ്രതാപ് ചന്ദ്ര സാരംഗി, കെ ലക്ഷമൺ, സുധാൻഷു

ത്രിവേദി, രാകേഷ് സിൻഹ എന്നിവരാണ് പ്രമേയം അവതരിപ്പിക്കുക. ഇതിനു

മുന്നോടിയായി ബിജെപി എല്ലാ എംപിമാർക്കും വെള്ളിയാഴ്ച വിപ്പ് നൽകി.ലോക്സഭയിൽ

193 റൂൾ പ്രകാരം സത്യപാൽ സിങ്ങ്, പ്രതാപ് ചന്ദ്ര സാരംഗി എന്നിവർ പ്രമേയം

അവതരിപ്പിക്കും. രാജ്യസഭയിൽ റൂൾ 176 പ്രകാരം കെ ലക്ഷമൺ, സുധാൻഷു ത്രിവേദി,

രാകേഷ് സിൻഹ എന്നിവരും പ്രമേയം അവതരിപ്പിക്കും.

Leave A Reply

Your email address will not be published.