Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

വ്യാജ സർട്ടിഫിക്കറ്റ് കേസ്: അബിനെ മാലിയില്‍ നിന്ന് എത്തിക്കാന്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസിറക്കും

KERALA NEWS TODAY – ആലപ്പുഴ: നിഖിൽ തോമസിൻ്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസിൽ എസ്എഫ്ഐ മുൻ നേതാവ് അബിൻ സി രാജിനായി കേരള പോലീസ് ഇന്റർപോളിൻ്റെ സഹായം തേടും. അബിൻ സി രാജിനായി ബ്ലൂ കോർണർ നോട്ടീസ് ഇറക്കും.
മാലിദ്വീപിൽ ജോലി ചെയ്യുന്ന അബിനെ നാട്ടിലെത്തിക്കുന്നതിന് വേണ്ടിയാണിത്. അബിൻ സി രാജാണ് ബിരുദ സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിക്കാൻ സഹായിച്ചതെന്നാണ് നിഖിൽ തോമസിൻ്റെ മൊഴി.

അബിന്‍ സി രാജാണ് ഡിഗ്രി ഉണ്ടാക്കാന്‍ സഹായിച്ചതെന്നാണ് നിഖിലിൻ്റെ മൊഴി.
ഇത് പ്രകാരമാണ് പോലീസ് മാലിദ്വീപില്‍ ജോലി ചെയ്യുന്ന അബിനെ തേടുന്നത്.
തൻ്റെ ഒളിത്താവളങ്ങള്‍ വെളിപ്പെടുത്താന്‍ നിഖില്‍ തോമസ് തയാറായിട്ടില്ല. ബസ് സ്റ്റാന്റിലും റെയില്‍വേ സ്റ്റേഷനുകളില്‍ കഴിഞ്ഞു എന്നാണ് നിഖിലിൻ്റെ വാദം.
ഇത് പോലീസ് വിശ്വസിക്കുന്നില്ല. മൊബൈല്‍ ഫോണ്‍ കായംകുളത്ത തോട്ടില്‍ എറിഞ്ഞെന്നാണ് നിഖിലിൻ്റെ മൊഴി.
ഇത് കളവാണെന്നും പോലീസ് പറയുന്നു. ഈ പശ്ചാത്തലത്തിലാണ് അബിനെ നാട്ടിലെത്തിക്കാന്‍ പൊലീസ് ശ്രമങ്ങള്‍ നടത്തുന്നത്.

Leave A Reply

Your email address will not be published.