Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

നടൻ സിദ്ദിഖിനെതിരായ ബലാത്സംഗക്കേസിൽ കൂടുതൽ തെളിവുകൾ ലഭിച്ചതായി അന്വേഷണസംഘം

നടൻ സിദ്ദിഖിനെതിരായ ബലാത്സംഗക്കേസിൽ കൂടുതൽ തെളിവുകൾ ലഭിച്ചതായി അന്വേഷണസംഘം പറഞ്ഞു. സിദ്ദിഖിനെതിരായ സാക്ഷിമൊഴികളും ലഭിച്ചുകഴിഞ്ഞു. സംഭവത്തിനു ശേഷം നടി ചികിത്സ തേടിയതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിക്കുകയുണ്ടായി. മാനസിക സംഘർഷത്തിനും നടി ചികിത്സ തേടിയിരുന്നതായി തെളിവുകൾ ഉണ്ട്. സിദ്ദിഖ് മാസ്കോട്ട് ഹോട്ടലിൽ താമസിച്ചിരുന്നതിന്റെ രേഖകൾ നേരത്തെ കണ്ടെത്തിയിരുന്നു. സംഭവദിനമാണ് സിദ്ദിഖ് ഹോട്ടലിൽ താമസിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തി.

യുവ നടി സിദ്ദിഖിനെതിരെ ഗുരുതരമായ ലൈംഗികാതിക്രമം ആരോപണമുന്നയിച്ചിരുന്നു. സിദ്ദിഖ് തന്റെ സമ്മതബോധമില്ലാതെ ശരീരത്തിൽ സ്പർശിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. സിദ്ദിഖ് ക്രിമിനലാണെന്നും ഇപ്പോൾ കാണുന്ന മുഖമല്ല അയാളുടേതെന്നും നടി ആരോപിച്ചു.

എങ്കിലും, നടിയുടെ മൊഴി സൂക്ഷ്മമായി മെനഞ്ഞെടുത്ത കഥയാണെന്ന് സിദ്ദിഖ് വാദിച്ചു. പരാതിക്കാരി നൽകിയ മൊഴിയിൽ വ്യക്തതയില്ലെന്നും സംഭവത്തിന്റെ തീയതി അറിയില്ലെന്ന നടിയുടെ വാദം സംശയകരമാണെന്നും സിദ്ദിഖ് പറഞ്ഞു.

Leave A Reply

Your email address will not be published.