കൊച്ചി: കളമശേരി മെഡിക്കല്‍ കോളജില്‍ നിന്ന് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയ കേസില്‍ പ്രതിയും അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റുമായ അനില്‍കുമാറിൻ്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് കളമശേരി മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്‍.
തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നെന്ന് ഡോ. ഗണേഷ് മോഹന്‍ ആരോപിച്ചു. അനിലിൻ്റെ തെറ്റ് കണ്ടുപിടിച്ചത് താനാണ്.
അതിലുള്ള വൈരാഗ്യമാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും ഗണേഷ് മോഹന്‍ മാധ്യമങ്ങളോട് പറഞ്ഞു.
തൻ്റെ കാലിൽ വീണ് അനിൽ കുമാർ മാപ്പ് പറഞ്ഞതിന് സിസിടിവി ദൃശ്യങ്ങളുണ്ടെന്നും പറഞ്ഞു. കളമശ്ശേരി മെഡിക്കൽ കോളേജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയ സംഭവത്തിൽ ദുരൂഹത ഏറുകയാണ്.
സൂപ്രണ്ട് പറഞ്ഞ പ്രകാരമാണ് സർട്ടിഫിക്കറ്റ് തെയ്യാറാക്കിയത് എന്നാണ് ആരോപണവിധേയനായ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അനിൽ കുമാർ പറയുന്നത്.
ക്രമക്കേട് വിവാദമായപ്പോൾ തന്നെ മാത്രം ബലിയാടാക്കി രക്ഷപ്പെടാൻ ശ്രമിക്കുകയാണ് എന്നാണ് അനിൽ കുമാറിൻ്റെ വാദം.
മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകന് സൂപ്രണ്ട് പറഞ്ഞ പ്രകാരം വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകിയെന്നും അനിൽകുമാർ പറയുന്നു. കേസിൽ സർട്ടിഫിക്കറ്റ് തയ്യാറാക്കിയത് സൂപ്രണ്ട് പറഞ്ഞപ്രകാരമെന്ന് അനിൽ കുമാർ ഫറയുന്നു.
ആശുപത്രി ക്യാന്റീൻ നടത്തിപ്പ് കൈമാറുന്നതുമായി ബന്ധപ്പെട്ട് സൂപ്രണ്ട് കൈക്കൂലി വാങ്ങി. താൻ ശിക്ഷിക്കപ്പെട്ടാലും സൂപ്രണ്ടിൻ്റെ കള്ളക്കളി വെളിച്ചത്ത് വരണമെന്നും അനിൽ കുമാർ പറയുന്നു.